Sunday, 27 May 2012

വെബ്കാലത്തെ മല്ലു


ഇന്ത്യാ വന്‍കരയുടെ തെക്കേയറ്റത്തെ കേരളമെന്ന നാട്ടില്‍ മനസുകൊണ്ടും ശരീരംകൊണ്ടും ഉപജീവിക്കുന്ന വിഭാഗത്തിന് വെബ്ലോകം കെട്ടിയേല്‍പ്പിച്ച പേര്. കേരനാടിന്റെ പതിനാല് ജില്ലകളില്‍ മണ്ണിലും മണ്ണില്‍ തൊടാതെയും കെട്ടിപ്പൊക്കിയ സൌധങ്ങളിലും കുടിലിലും വസിക്കുന്നവരെക്കാള്‍ അധികം മല്ലുവംശം ലോകത്തിന്റെ പലഭാഗങ്ങളിലായി ചായപ്പീടിക വച്ചുകെട്ടിയും നഴ്സ് ജോലിയെടുത്തും മണ്ണുചുമന്നും ഒട്ടകത്തെ മേയ്ച്ചും മുതല്‍ ഒബാമയുടെ നാസാ കാര്യാലയത്തിലും വെള്ളവീട്ടിലും വരെ പണിയെടുത്ത് വയറ്റിപ്പിഴപ്പ് നോക്കുന്നുണ്ടെന്നാണ് വയ്പ്. ചരിത്രമൊക്കെ ഉണ്ടാകുന്നതിന് മുമ്പുള്ള കാലത്ത് മദ്രാസിയെന്ന പേരു സ്വീകരിക്കുന്നതിനും മുമ്പ് യവനര്‍ക്കും ചീനര്‍ക്കും വെച്ചുവിളമ്പി കഴിഞ്ഞിരുന്നവരും ലങ്കയിലേക്കും ബര്‍മയിലേക്കും കാലനടയായും കപ്പല്‍ കയറിയും പോയവരും മലയാളീസാണ്. എന്തൊക്കെയാണെങ്കിലും ഇപ്പോള്‍ ഇവരെയൊക്കെ ചേര്‍ത്ത് ഴവബ്ലോകം മല്ലു എന്നു വിളിക്കും. നമ്മളും ഏറെക്കുറെ ആ പേര് സ്വീകരിച്ച മട്ടാണ്.
മല്ലു എന്ന് ആഞ്ഞടിച്ച് വെബ് ലോകത്ത് ഒന്നു പരതിയാല്‍ കാണുന്നതോ, കൂറ്റന്‍ ചന്തിയും മുലയും എഴുന്നുള്ളിച്ച് വെളുക്കെ ചിരിച്ചും അല്ലാതെയും മലര്‍ന്നും കമിഴ്ന്നും കിടക്കുന്ന പെണ്‍കിടാങ്ങളെയും. മല്ലു എന്നാല്‍ ചന്തിയാണോ മുലയാണോ എന്ന് സംശയിക്കേണ്ടിവരും. നാലു നേരം പഞ്ചസാര പാവിട്ട് തിന്നുന്ന വടക്കേയിന്ത്യയിലെ കൊച്ചമ്മമാരെയൊന്നും കവയ്ക്കാന്‍ മാത്രം അത് ഇവിടെയില്ലെന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ, പോളിയെസ്റ്റര്‍ തുണിയില്‍ ഇറുകെ പൊതിഞ്ഞുവച്ച ഹരിയാനക്കാരിയുടെ  ചന്തിയേക്കാള്‍ കൂടുതല്‍ മല്ലു ചന്തികള്‍ വെബ്ലോകത്തുണ്ട്. ചരിത്രപരമായി ചന്തിയും മുലയും ആവോളമുള്ള ശരീരപ്രകൃതിയാണ് മല്ലു പെണ്ണുങ്ങള്‍ക്ക് എന്നത് സമ്മതിക്കാം. കൊഴുത്ത കണങ്കാലും തുടയും അതിനു മേലേക്കുമെല്ലാ കൊഴുപ്പില്‍ മുക്കിത്തോര്‍ത്തി നില്‍ക്കുന്ന സ്ത്രീരൂപ ശില്‍പ്പങ്ങള്‍ കണ്ടിട്ടില്ലേ. നമ്മുടെ ഷീലയെയും ജയഭാരതിയെയും സീമയെയും ശ്രീവിദ്യയെയും കെ ആര്‍ വിജയയെയും കണ്ടിട്ടില്ലേ. ഷീലയുടെ അപ്രധാന ഡയലോഗ് ഡെലിവറിയില്‍ പോലും കുത്തുമുലകള്‍ ഉയര്‍ന്നു താഴും. ശ്രീവിദ്യ അനാവശ്യമായി പോലും പ്രത്യക്ഷപ്പെടുന്നത് ഇടതു കൈകൊണ്ടോ വലതു കൈപ്പടം കൊണ്ടോ വാഗമണ്ണിലെ മലയടിവാരം പോലെ വിസ്തൃതമായ അടിവയറില്‍ തലോടിക്കൊണ്ടായിരിക്കും. സീമ വെറുതെയിരുന്നാലും ഇടിവെട്ട് തുടയിളക്കി പോരിന് വിളിക്കും. അതൊക്കെ പഴയ കഥ. ഇന്നത്തെ മല്ലുവിന്റെ പരസ്യ രൂപങ്ങളിലൊന്നും ഈ മേദസില്ല. പക്ഷേ 36-24-42 ആണ് എല്ലാറ്റിന്റെയും വൈറ്റല്‍ സ്റ്റാറ്റ്. എതാണിങ്ങനെ. അറിയില്ല. ഈ വെബ്ലോകത്തിന്റെ സ്വാധീനമാകും അവര്‍ പതിച്ചു നല്‍കിയ ഐഡന്റിറ്റിയിലേക്ക് സ്വയം ഒതുക്കിക്കയറ്റാനുള്ള തത്രപ്പാടായിരിക്കും.
എന്തായാലും മല്ലുവിന് നല്ല മാര്‍ക്കറ്റാണ്. മല്ലു ആന്റി, മല്ലു ഗേള്‍, മല്ലു കപ്പിള്‍, മല്ലു സിംഗിള്‍ എന്നെല്ലാം എഴുതിയാല്‍ തന്നെ വെറുതെ കയറിപ്പോകുന്നവരുണ്ട്. തൊലിക്ക് ഒരുതരം മെഴുക്ക് കലര്‍ന്ന വെളുപ്പും നീളന്‍ കറുപ്പു മുടിയുമുള്ള പെണ്ണ് ജീന്‍സിലോ മിനുപ്പാറന്ന സാറ്റിന്‍ ടോപ്പിലോ ആണെങ്കില്‍ മല്ലുഗേള്‍ എന്നായിരിക്കും ലേബല്‍. വലിയ കപ്പുള്ള ബ്രായില്‍ മുല്ലപ്പെരിയാര്‍ പോലെ പൊട്ടാന്‍ നില്‍ക്കുന്ന മുലയും താങ്ങി നില്‍ക്കുന്ന ആന്റിയും മല്ലുവാണ്. പഞ്ചായത്ത് കിണര്‍ പോലെയുള്ള പൊക്കിളിന് താഴെ ബാനര്‍ വലിച്ചുകെട്ടടിയത് പോലെ ഡാര്‍ക് ബ്രൌണ്‍ ജെട്ടിയിട്ട് നിന്നാലും മല്ലു എന്നെഴുതേണ്ട. നെറ്റ്കഫേയില്‍ കാമുകന്‍ ചെറുക്കന്റെ മുഖത്ത് ദോശ പരത്തുന്ന വട്ടപ്പൊട്ടുകാരിയും ഐശ്വര്യമായി സാരി മെനഞ്ഞുടുത്ത് അതിനിടയിലൂടെ ബ്ളൌസ് പൊന്തിച്ച് കൂമ്പന്‍മുല താഴേക്ക് ഊര്‍ത്തിക്കാണിക്കുന്നവള്‍ക്കും ആരും മല്ലു എന്ന പേര് എഴുതി വയ്ക്കേണ്ട. ഇതൊശക്ക ഏതു നാട്ടുകാരികള്‍. ഇക്കൂട്ടത്തില്‍ കാവ്യക്ക് പ്രത്യേക ഡിമാന്‍ഡുണ്ട്. ചിലര്‍ എടുത്താല്‍ പൊങ്ങാത്ത മുലയാണ് അവര്‍ക്ക് ഫോട്ടോഷോപ്പില്‍ നിന്ന് വാങ്ങി ഫിറ്റ് ചെയ്തിരിക്കുന്നത്. അതില്ലാതെ എന്താഘോഷം എന്ന മട്ടില്‍.

1 comment: